Wednesday, January 4, 2012

ഇനി എന്ത് ചെയ്യണം ഞങ്ങള്‍..?






മോര്‍ച്ചറി യുടെ 
തണുത്ത തറയില്‍ 
അവകാശികള്‍ എത്താത്ത 
രണ്ടു പെണ്‍ ശരീരങ്ങള്‍.
മരണത്തിന്റെ തണുത്ത ഭാഷയില്‍ 
അവര്‍ സംസാരിച്ചു തുടങ്ങി
നമ്മുടെ അവകാശികള്‍ നാളെയെങ്കിലും 
വരുമായിരിക്കും അല്ലെ?
വരാതിരിക്കില്ല ജീവിചിരുന്നപോള്‍ 
സമയത്തെ തോല്‍പ്പിച്ച് അവര്‍ക്ക് വേണ്ടിയല്ലേ ഞാന്‍ ഓടിയത്.
ഞാനും സെക്കന്റ്‌ സൂചിയെ തോല്പിക്കാനുള്ള 
തന്ത്രപാടിനിടയിലാ വാഹനമിടിച് ചോരവാര്‍ന്നു
മരണത്തിന്റെ തണുപ് അറിഞ്ഞത്.
ഇപോള്‍ സമയം എത്രയായി കാണും.?
നമ്മള്‍ മരിച്ചവരല്ലേ..നമുക്കെന്തു സമയം?
ശരിയാ മരിക്കുന്നതോടെ 
സമയം കൈത്തണ്ടയില്‍ മരവിക്കുന്നു.
എനിക്ക് പേടിയാകുന്നു?
എന്തിനു ?
നമ്മള്‍ മരിച്ചവരല്ലേ നമുക്ക് ആരെയും പേടിക്കേണ്ടതില്ല,
നമ്മളെ ആണ് എല്ലാവരും പേടിക്കുക.
പക്ഷെ ശവം തീനി ഉറുമ്പുകളെ പേടിക്കണം.
മരണം അറിഞ്ഞാല്‍ അവ കൂട്ടത്തോടെ പറന്നെത്തും
മാസം കടിച്ചു കീറി ഭക്ഷിക്കാന്‍.
പിന്നെ എല്ല് പോലും ബാകിയാവില്ല.
ശോ പതുക്കെ ,ആരുടെയോ കാല്‍പെരുമാറ്റം...
ശവംതീനി ഉറുമ്പുകള്‍ ആകുമോ?
അവര്‍ അകത്തേക്ക് വരുന്നു.
ഈശ്വരാ ....
നിന്നെ ആരെങ്കിലും സ്പര്ശിക്കുന്നുണ്ടോ?
അതെ ആരോ സ്പര്‍ശിക്കുന്നത് പോലെ.
ശവം തീനി ഉറുമ്പുകള്‍ അല്ല,പിന്നെ ആരാണിവര്‍?
എന്താനിവര്‍ ചെയ്യുന്നത്..?
ഈശ്വരാ എന്‍റെ പൊക്കിള്‍ ചുഴിയില്‍ 
ആരോ അമര്‍ത്തി ചുംബിക്കുന്നു..
എന്‍റെ മാറിടത്തില്‍ .....അയ്യേ ഇവര്‍ എന്താണീ കാണിക്കുന്നത്.
ഞാന്‍ കണ്ണുകള്‍ ഇറുക്കി അടക്കട്ടെ.
തീര്‍ച്ചയായും ശവം തീനി ഉറുമ്പുകള്‍ അല്ല ഇവര്‍.
പക്ഷെ ശരിക്കും ശവം തീനി ഉറുമ്പുകളെ പോലെ......



ഉദരത്തില്‍ ജീവന്റെ തുടിപ്പ്...
കൈവെച്ചു നോക്കുമ്പോള്‍ 
ഒരു അനക്കം..
കുറെ കഴിയുമ്പോള്‍ എന്‍റെ വയറിന്റെ ഭിത്തിയില്‍ 
കുഞ്ഞിക്കാല് കൊണ്ടൊരു തോഴി..
ആശ്ചര്യത്തില്‍ അത് അതിന്റെ 
അച്ഛനെ കാണിക്കുമ്പോള്‍
ആ കണ്ണുകളില്‍ വിരിയുന്ന കൗതുകം.
ഒടുവില്‍ എന്‍റെ വയറില്‍ ഒരുമ്മ
ഞാനും കുഞ്ഞും പകുത്തെടുക്കുന്ന ആദ്യ സ്നേഹം.
പത്താം മാസം 
കരച്ചിലായി എത്തുന്ന 
അതിഥി .....
തൊണ്ട കീറി കരയുന്ന വാവയുടെ 
വായിലേക്ക് എന്‍റെ സ്തനധയത്തിലെ അമൃത മഴ.....
പാല്‍ പല്ല് മുളക്കുമ്പോള്‍ വാവയുടെ 
പല്‍കടിയില്‍  ഞെരിഞ്ഞു എന്‍റെ മുല കണ്ണുകള്‍.
എപോഴും കിടക്കിയില്‍ മൂത്രമൊഴിച്ചു 
എന്നെ ദേഷ്യം പിടിപ്പിക്കുന്ന വാവ.
എന്‍റെ മോതിര വിരലിന്റെ നുള്ള് വേദനയില്‍ 
ചെവിക്കുട ചുവപ്പിച്ചു  കരച്ചില്‍.
വാരി എടുത്തു ഉമ്മ കൊടുത്ത് 
മാറോട്‌ ചേര്‍ത്തു വീണ്ടും ഉമ്മകള്‍ ..........
ഞാന്‍ ഈ    സ്വപ്നം  വില്‍ക്കുകയാണ് 
കുറെ നാളായി ഞാന്‍ താലോലിച്ച  സുന്ദര സ്വപ്നം

Tuesday, January 3, 2012

കാമുകി 
കഥയും കവിതയും 
എഴുതുന്ന ആളാണെന്നു പറഞ്ഞപ്പോള്‍ 
കൂട്ടുകാരൊക്കെ കളിയാക്കി.
ഒരു വട്ട കണ്ണടയും വെച്ചു 
മുടി നിറയെ കാചെണ്ണയും തൂവി 
വല്ലപ്പോഴും സംസാരിക്കുന്ന 
എപോഴും ഏതെങ്കിലും വല്യ 
പുസ്തകത്തില്‍ 
തലയും കുനിച്ചിരിക്കുന്ന ഇന്ദു 
എനികൊട്ടും ചെരില്ലെന്നായി 
അവരില്‍ മിക്കവരും.
ചിലപോഴൊക്കെ എനിക്കും 
അങ്ങനെ തോന്നിയിട്ടുണ്ട്‌ .
എന്‍റെ അടിപൊളി ലൂക്കിന്  
ചേരാത്ത പെണ്‍കുട്ടി 
എന്തൊക്കെ പറഞ്ഞാലും
അന്നവള്‍ രസതന്ത്ര പുസ്തകത്തിനു 
അകത്തു ഒളിച്ചു വെച്ചു തന്ന 
കവിതകള്‍ പകര്‍ത്തി എഴുതി 
വലിയ കവി ചമാഞ്ഞാണ്
ഞാന്‍ സ്മിതയെ കറക്കി എടുത്തത്. 

Sunday, August 21, 2011

സുന്നത്ത് കല്യാണം






...........................രണ്ടാം ക്ളാസ് കഴിഞ്ഞുള്ള വേനല്‍ അവധിക്കാലം...
അയല്‍വക്കത്തെ കുട്ടികളുമൊക്കെ ആയി കളിച്ചു തിമിര്‍ത്തു നടക്കുന്ന കാലം.
നിഷാദ് ...ഷബീര്‍....ഉണ്ണി....ഇര്‍ഫാന്‍...നൌഫല്‍...സുജിത് ...സോണി...രേഷ്മി...സോനു....അങ്ങനെ കുറെ പേര്‍....
കൂട്ടത്തില്‍ കുറുമ്പും കുസൃതിയും കൂടുതല്‍ ഉണ്ടന്ന് നാട്ടുകാര്‍ പൊതുവേ അടക്കം പറഞ്ഞിരുന്നത് ഇര്‍ഫാനും നൌഫലിനുമായിരുന്നു.
അവരാണ് ഞങ്ങളെയൊക്കെ കുരുത്തന്കെട്ടവരാക്കി മാറ്റുന്നതെന്ന് നാട്ടില്‍ പൊതുവേ സംസാരവും ഉണ്ട്.
അങ്ങനെ അവധിക്കാലം ടീച്ചറും കുട്ടിയോളും കളിച്ചും ബസ്‌ കളിച്ചും കഞ്ഞിയും കറിയും വെച്ചു കളിച്ചും സുന്ദരമായി നീങ്ങുന്ന സമയം.
ഒരു ദിവസം വൈകിട്ട് കളി കഴിഞ്ഞു മണ്ണിലും ചെളിയിലും കുളിച്ചു ഞാന്‍ വീട്ടിലെത്തിയപ്പോള്‍ ഉമ്മ പറഞ്ഞു നാളെ മുതല്‍ നീ ഒക്കെ അടങ്ങിയൊതുങ്ങി വീട്ടില്‍ ഇരിക്കൊലോ സമാധാനമായി.....കുറച്ചു നാളത്തേക്കെങ്കിലും മനുഷ്യന് ചെവിതല കേള്‍ക്കാലോ...
എന്താ കാര്യം.....?
ആ ഇര്ഫാന്റെയും നൌഫലിന്റെയും സുന്നത് കല്യാണമാണ് നാളെ.കൂടെ നിശാടിന്റെയും ശബീരിന്റെയും ഉണ്ടാകും.
എന്ന് വെച്ചാല്‍......?
എന്ന് വെച്ചാല്‍ അവന്റെയൊക്കെ കുരുത്തക്കേട്‌ അവസാനിപ്പിക്കാന്‍ പോകുന്നു...നാളെ ഒസ്സാന്‍ വന്ന്‌ .............ഉമ്മ തുടര്‍ന്നു.
അവര്‍ നാല് പേരും ഒരേ വീട്ടിലെ ചേട്ടത്തി അനിയത്തിമാരുടെ മക്കളാണ്.
നേരം വെളുത്തു പത്തുമണി ആയപ്പോള്‍ കണ്ടു അബൂബക്കര്‍ക്ക എന്ന നാട്ടിലെ ഔദ്യോഗിക ഒസ്സാന്‍ അവരുടെ വീട്ടിലേക്കു കയറി പോകുന്നു.
അര മണിക്കൂറിനുള്ളില്‍ വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നും നാല് പേരുടെയും കരച്ചില്‍ അത്ത്യുച്ചത്തില്‍ കേട്ടു.കരച്ചില്‍ കേട്ടു അങ്ങോട്ട്‌ ചെന്നപ്പോള്‍ വീട് നിറയെ ആളുകള്‍....അവരുടെ ബന്ധുക്കള്‍.....എളാപ്പ...മൂത്താപ്പ ..മൂത്തുമ്മ....വല്യാപ്പ....പുതിയാപ്ലമാര്‍ അങ്ങനെ എല്ലാരും ആനന്ദ പൂത്തിരി മുഖത്തു കത്തിച്ചു വെച്ചു നടക്കുന്നു.എന്നെ കണ്ടപ്പോള്‍ എല്ലാരും കളിയാക്കി....."ചങ്ങാതിമാരോന്നും ഇനി കുറെ നാളത്തേക്ക് ഉണ്ടാവില്ല.നിങ്ങള് പെണ്‍കുട്ടികള്‍ പോയി ഒറ്റയ്ക്ക് കളിച്ചാല്‍ മതി "
നിരാശ നിറഞ്ഞ മനസോടെ ഞാന്‍ തിരിച്ച് എന്‍റെ വീട്ടിലേക്കു പോന്നു.വൈകിട്ടായപോള്‍ പലഹാരങ്ങളുമായി ഷബീറിന്റെ ഉമ്മ ഞങ്ങളുടെ വീട്ടില്‍ വന്നു.നെയ്യപ്പവും മധുരസേവയും ലടുവും ഒക്കെ ഉണ്ടായിരുന്നു....ഞാന്‍ അവരുടെ കയ്യില്‍ തൂങ്ങി അങ്ങോട്ട്‌ വെച്ചു പിടിച്ചു.
പടിഞ്ഞാറേ മുറിയില്‍ രണ്ടു കട്ടിലുകള്‍ ചെര്ത്തിട്ടിരിക്കുന്നു.നാല് പേരും നിരന്നു കിടക്കുന്നു ....വെള്ള തുണി കെട്ടിന്റെ അറ്റത്തു ചോര പൊടിഞ്ഞ്‌ ....കരഞ്ഞു കലങ്ങിയ കണ്ണുമായി നാല് പേരും....
എനിക്ക് സങ്കടം സഹിക്കാനായില്ല.....
"പെണ്‍കുട്ടികള്‍ ഇ സമയത്ത് ഇങ്ങനെ വന്ന്‌ ഇവരെ കണ്ടു കൂടാ...."പാതി തമാശയും പാതി ഉപദേശവുമായി നൌഫലിന്റെ വല്യാപ്പ.
ഞാന്‍ തിരിച്ചു നടന്നു...
മൂന്നാല് ദിവസം കൂട്ടുകുടാന്‍ ആരുമില്ലാതെ ഇരുന്നു....സോണിയും രേഷ്മിയും സോണുവും എന്നെ പോലെ തന്നെ സങ്കടത്തിലായിരുന്നു .
ഉണ്ണിയാണ് പറഞ്ഞത് ഇര്ഫാനോക്കെ കിടക്കുന്ന മുറിയുടെ പുറകു വശത്ത്‌ കൂടെ പോയാല്‍ ജനല്‍ വഴി അവരെ കാണാമെന്നു..ആ പരീക്ഷണത്തിന് ഞങ്ങള്‍ തയ്യാറായി .ശ്രമം വിജയിക്കുകയും ചെയ്തു.മരത്തിന്റെ അഴികളുള്ള ആ ജനലില്‍ പിടിച്ചു കയറി നാട്ടു വിശേഷങ്ങളൊക്കെ ഞങ്ങള്‍ പങ്കു വെച്ചു.. ബാലരമയും പൂമ്പാറ്റയും ഒക്കെ ഞങ്ങള്‍ അത് വഴി കൈമാറി.സുന്നത്ത് കല്യാണം പ്രമാണിച്ച് കിട്ടിയ പുത്തന്‍ ഉടുപ്പുകളും പിന്നെ സ്വര്‍ണ മോതിരങ്ങളുമൊക്കെ അവര്‍ ഞങ്ങളെ കാണിച്ചു....ഇടക്ക് കെട്ടഴിച്ചു കെട്ടാന്‍ ഒസ്സാന്‍ അബൂബക്കെര്‍ കാക്ക വരുമ്പോഴൊക്കെ ഞങ്ങള്‍ ഓടി ഒളിക്കും....അല്ലാത്തപ്പോഴൊക്കെ മുഴുവന്‍ സമയം ഞങ്ങള്‍ ആ ജനലിനു പരിസരത്തു തന്നെ ചിലവഴിച്ചു.
സുന്നത് കല്യാണം എന്തിനാ എന്ന് പലവട്ടം ഉമ്മയോട് ചോദിച്ചിട്ടുണ്ട്.
മദ്രസയില്‍ വെച്ചു ഉസ്താദ് പറഞ്ഞു തന്നത് ഓര്‍ക്കുന്നു ....ചേലാ കര്‍മം ചെയ്താലേ ഒരാള്‍ മുസ്ലിം ആകു എന്ന്....
പിന്നീട് മുതിര്ന്നപോള്‍ കോളേജ് ല്‍ വെച്ചു ഒരിക്കല്‍ കവി കബീര്‍ദാസ് ന്ടെ ഈരടികള്‍ വായിച്ചതും ഓര്‍ക്കുന്നു.. ..അതിന്റെ അര്‍ത്ഥം ഇങ്ങനെയാണ്‌ ..."ഒരാളെ മുസ്ലിം ആയി ജനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ദൈവം തന്നെ ചേലാ കര്‍മം നടത്തി ഭൂമിയിലേക്ക്‌ വിടാത്തതെന്തു....?
ദൈവം മനുഷ്യരെയാണ് സൃഷ്ടിക്കുന്നത് ,മതം മനുഷ്യ സൃഷ്ടിയും "
കബീര്‍ദാസ് ന്ടെ ഈരടികളുടെ പുസ്തകം മടക്കി വച്ചപ്പോള്‍ കുട്ടിക്കാലത്തെ രസകരമായ ഈ ഒര്മയിലെക്കാന് മനസ് പോയത്...

തിറ



കൊറോത്തെ തിറ ഓര്മ വരുന്നു......
തീ ചാമുണ്ടി തിറ കെട്ടുന്ന ദിവസം
സ്കൂള്‍ ഒക്കെ അവധി ആയിരിക്കും.....
ഞങ്ങളുടെ നാട്ടില്‍ നിന്നു കല്യാണം കഴിഞ്ഞു
ദൂര നാട്ടില്‍ ചെക്കനോടൊപ്പം താമസിക്കുന്ന
ചേച്ചി മാരൊക്കെ നാട്ടില്‍ എത്തും.
നിറയെ വളകളും കമ്മലുകളും ബലൂണും ഒക്കെ
വില്‍ക്കുന്ന കുഞ്ഞു കടകള്‍ നാട്ടിലാകെ ഉയരും...
നാടാകെ ഉത്സവ ലഹരിയിലാകും....
ചാമുണ്ടി നിറുകയില്‍ ഭസ്മം തൊട്ട് നമ്മുടെ മനസ് വായിക്കും
പിന്നെ അനുഗ്രഹിക്കും...
ബാല്യത്തില്‍ ഇത്‌ കാണുന്നത് ഒരു രസമായിരുന്നു..
കൌമാരത്തില്‍ അത്യാവശ്യം ട്യുഷന്‍ ക്ലാസ്സിലെ ഒരു ചെക്കനുമായി ഇഷ്ടത്തിലായ
സമയത്ത് ഒരു തിറ കൂടാന്‍ പോയത് ഓര്‍മയുണ്ട്..
ചാമുണ്ടി തലയില്‍ തൊട്ട് പറഞ്ഞു
"പഠിത്താത്തില്‍ ഒന്നുമല്ല ഇപോ ശ്രദ്ധ ...പരീക്ഷക്ക്‌ തോറ്റു പോകും കുട്ട്യേ ....."
ഞാന്‍ ചമ്മി നാശമായി....
കൂടെ പോന്ന വിനിത ചേച്ചി ചോദിച്ചു
"എന്താ നിനക്ക് വല്ല ചുറ്റി കളിയും ഉണ്ടോ? ചാമുണ്ടി കള്ളം പറയില്ല" .
പിന്നീട് ഒരിക്കലും ചമുണ്ടിയെ തല തൊടാന്‍ ഞാന്‍ സമ്മതിച്ചിട്ടില്ല.
ദൂരെ നിന്നു തിറ കണ്ടു ഇങ്ങ് പോരും...

Saturday, November 7, 2009


സുഹ്രുത്തേ......
എന്‍റെ ജീവരേഖ വായിക്കും മുന്‍പ് ഒരു വാക്ക്..
ആരോടും പെട്ടെന്ന് ഇണങ്ങാന്‍ എനിക്കാവും .....
എന്നാല്‍ എല്ലാവരെയും സുഹൃത്തുക്കള്‍ ആക്കാറില്ല
ചിലരോട് സംസാരിക്കുമ്പോള്‍ നമ്മള്‍ അറിയാതെ
തന്നെ ഒരു chemestry രൂപപ്പെടും ......അത്തരക്കാരോട് കൂട്ട് കൂടും.
മറ്റുള്ളവര്‍ എന്‍റെ ഹായ് ബൈ സുഹൃത്തുക്കള്‍ മാത്രം ....
ജാടക്കാരെ ഞാന്‍ ശരിക്കും വെറുക്കുന്നു....
അത് കൊണ്ട് എന്നെ നിങ്ങള്‍ക്ക് ഇങ്ങനെ വായിച്ചു തുടങ്ങാം ...

ഉമ്മയുടെ nedhimol
വാപ്പയുടെ തലവേദന,
അനിയത്തിയുടെ മുഖ്യ ശത്രു
അനിയനോട് ഗുസ്തിപിടിക്കുന്നവള്‍
കെട്ടിയൊന്ടെ kunju
കൂട്ടുകാര്‍ക്ക് കാ‍ന്താരി
എല്ലാ റോളുകളും ഭംഗിയായി കൈകാര്യം ചെയ്യുന്നു....ഇന്ത്യക്കാരി ആയതില് ‍അഭിമാനിക്കുന്നു ....
ഇഷ്ടങ്ങള്‍ ഒരുപാടുണ്ട്....
എന്നും പ്രണയിനി ആയിരിക്കാന്‍ ഇഷ്ടമാണ് .......
പിന്നെ ടോം n ജെറി...കുപ്പിവളകള്‍..
നല്ല കമ്മലുകള്‍ ശേഖരിക്കാറുണ്ട്
കണ്ണാടി നോക്കി ചന്തം ആസ്വദിക്കാന്‍ ഇഷ്ടമാണ്....
സുന്ദരിയാണെന്ന് 4പേര് പറയുന്നത് കേള്‍ക്കാന്‍ ഇഷ്ടമാണ്
നിവ്യ perfuminte ഗന്ധവും കുരുമുളകിന്റെ ഗന്ധവും എനിക്ക് ഏറെ ഇഷ്ടം ....നീല നിറമാണ് എന്‍റെ favourite....
യാത്ര ചെയ്യാന്‍ ഇഷ്ടമാണ്.....
പാചകവും വാചകവും ഒരുപോലെ ഇഷ്ടപ്പെടുന്നു .....
ബാലരമയിലെ മായാവി ഒരാഴ്ചപോലും മുടക്കാറില്ല
മഴ പെയ്യുമ്പോള്‍ കടല്‍ കാണാന്‍ ഇഷ്ടമാണ്
ആദ്യ സ്കൂള്‍ ദിനം....ആദ്യ കലാലയ ദിനം....
വയസ്അറിയിച്ച നാള്‍ മുതല്‍ എന്നോടൊപ്പം കൂടിയ പ്രണയങ്ങള്‍....
ആദ്യ ചുംബനം .....ഒക്കെ വെറുതെ ഓര്‍ത്ത്‌ പോകാന്‍ ഇഷ്ടപെടുന്നു ....
എന്നെ വേദനിപ്പിച്ച പഴയ കൂട്ടുകാരെ കുറിച്ച് ഇടക്ക് ഓര്‍ക്കാന്‍ ഇഷ്ടമാണ്
അന്നേരം എനിക്ക് കരച്ചില്‍ വരാറുണ്ട്‌...
ഇഷ്ടമില്ലാത്തത്.......
പേടിച്ച് മഴ നനയുന്നവരെ....മഴയെ തല ചൊറിഞ്ഞ് പ്രാകുന്നവരെ,സ്ത്രീധനം കിട്ടിയ കാറില്‍ ഞെളിഞ്ഞിരുന്നു പോകുന്ന പുരുഷന്മാരെ .....വീട്ടിലെ മാറാല തൂക്കാതെ സമൂഹത്തിലെ മാറാല തൂക്കാനിറങ്ങുന്ന സ്ത്രീകളെ....നട്ടെല്ലും നിലപാടും ഇല്ലാത്തവരെ.....പത്രം വായിക്കാത്തവരെ.....
നിരത്തില്‍ തുപ്പുന്നവരെ ,
അഹങ്കാരികളെയും ജാടക്കാരെയും...
**************************
അമിത ആഗ്രഹങ്ങല്‍ക്കോ കടുത്ത നിരാശക്കോ ഞാന്‍ അടിമ പെടാറില്ല...
എങ്കിലും കുട്ടിക്കാലം കടന്നു പോയതില്‍ നല്ല നിരാശയുണ്ട് .....മയ്യഴി വിടേണ്ടി വന്നത് ജീവിതത്തിലെ വലിയ നഷ്ടമായി കരുതുന്നു....
കുറെ അധികം പഠിക്കണം എന്നുണ്ടായിരുന്നു
...നടന്നില്ല..
ഒരുപാട് ആളുകളുള്ള കുടുംബത്തിലെ മരുമകള്‍ ആകനമെന്നുണ്ടായിരുന്നു,അതും നടന്നില്ല.
പിന്നെയും ഒരുപാടൊരുപാട് കൊച്ചു നിരാശകള്‍....അതിലേറെ അനുഗ്രഹങ്ങള്‍..
അതുകൊണ്ട് ...ഞാന്‍ ഈ ഭൂമിയില്‍ ഏറ്റവും സന്തോഷമുള്ള പെണ്‍കുട്ടിയാണ്...

ശത്രുത.....
ആരോടുമില്ല .........ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം
എനിക്ക് നിഷേധിച്ച "ആ മനുഷ്യനോടു "പോലും .....

നന്ദി....
എന്‍റെ ചൂണ്ടു വിരല്‍ കൊണ്ട് അരി മണിയില്‍ ഹരിശ്രീ എഴുതിച്ച അപ്പുകുട്ടന്‍ മാഷിനോട്‌....
മലയാളം അക്ഷരങ്ങള്‍ പരിചയപെടുത്തിയ കമല ടീച്ചര്‍ നോട്‌ .....
ഉമ്മ തനിച്ചാക്കി പോയപ്പോള്‍ എന്നെ സംരക്ഷിച്ചവരോട്....
നെഞ്ചിന്‍ കൂട് തകര്‍ന്നാലും ബോള്‍ഡ് ആയിരിക്കെണമെന്നു
പഠിപ്പിച്ച കൂട്ടുകാരനോട്‌....
ഇനിയുള്ള കാലം എന്നെ പൊന്നു പോലെ നോക്കി കൊള്ളാം എന്ന്
പള്ളീലെ ഇമാമിനെ സാക്ഷി നിര്‍ത്തി പടച്ചോന് വാക്ക് കൊടുത്ത
എന്‍റെ ഭര്‍ത്താവിനോട്‌ ..........
എന്നെ ഞാനാക്കിയ
കുന്നിന്‍ മുകളിലെ വലിയ കലാലയത്തോട് ......
പൊട്ടിച്ചിരിച്ചു മറ്റുള്ളവരെ ചിരിപ്പിക്കാന്‍ പഠിപ്പിച്ച എന്‍റെ ഉമ്മയോട്,.....
എന്നോട്‌ വാല്സല്യവും...സ്നേഹവും .... പ്രണയവും കാത്തു സൂക്ഷിക്കുന്ന
എല്ലാവര്ക്കും നിറഞ്ഞ നന്ദി.......

Friday, November 6, 2009

പുറകിലേക്ക് നടക്കാം സുഹൃത്തേ .....




സുഹൃത്തേ......
പരിചയപ്പെട്ട സ്ഥിതിക്ക്‌
ഇനി നമുക്കൊരുമിച്ചൊരു യാത്ര പോകാം....
എന്‍റെ ബാല്യ കൌമാര ദിനങ്ങളിലൂടെ....എന്‍റെ പ്രണയങ്ങളിലൂടെ
കഴിഞ്ഞു പോയ 25 വര്‍ഷങ്ങളിലൂടെ ഒരു യാത്ര..........

ജൂലൈ 21 നു ഞാന്‍ ഈ ഭൂമിയില്‍ 25 പൂര്‍ത്തിയാക്കി
കഴിഞ്ഞു പോയ 25 വര്‍ഷങ്ങള്‍.....
ഓര്‍മയില്‍ തെളിയുന്നത് 5 വയസു മുതലുള്ള കാര്യങ്ങള്‍....
പറയാന്‍ കഴിയാതെ പോകുന്ന 5 വര്‍ഷങ്ങള്‍ എന്നെ ഞാനാക്കിയ മുലപ്പാലിനും
എന്‍റെ അമ്മയ്ക്കും മാത്രമായി കരുതിവേക്കുന്നു....

അഞ്ചാം വയസുമുതല്‍
കോണ്‍വെന്റ് സ്കൂളുകളില്‍
കൊട്ടിയടക്കപ്പെട്ട എന്‍റെ ബാല്യം...
ആദ്യ സ്കൂള്‍ ദിനം.....
ഓര്‍ത്തെടുക്കുന്തോറും മറന്നു പോകുന്ന പഴയ gazal വരികള്‍ പോലെ...
uniform ഇട്ട് നീല കാലുള്ള കുട ചൂടി നിറയെ അശോക മരങ്ങളുള്ള
വിദ്യാലയത്തിന്റെ സിമെന്റ് പടികള്‍ കയറിയത് ഓര്‍മയിലുണ്ട്....
അപരിചിതത്തതിന്റെ ആകാശ മറ ഒഴിഞ്ഞപ്പോള്‍
എനിക്ക് കൂട്ടായത് നിഖില്‍......
എന്തോ....അവനോടോപ്പമിരിക്കാന്‍ എനിക്കും
എന്നോടോപ്പമിരിക്കാന്‍ അവനും ഏറെ ഇഷ്ടമായിരുന്നു.....
അക്ഷരമെഴുതാന്‍ പഠിച്ചപ്പോള്‍
അവന്റെ പേര് കൂട്ടി എഴുതി നോക്കാന്‍ തിടുക്കം കാട്ടിയത്‌ ഞാന്‍
എപോഴുമോര്‍ക്കുന്നു...
തണുത്ത പ്രഭാതങ്ങളില്‍
അവനെ കാണുകയും അവനോടോപ്പമിരുന്നു അക്ഷരം പഠിക്കുകയും
പോക്ക് വെയിലിനൊപ്പം ഞങ്ങള്‍
വിടചോള്ളിപിരിയുകയും ചെയ്തു കൊണ്ടിരുന്നു......
അവന്‍ ഇല്ലാത്ത ദിവസങ്ങളില്‍ ഞാന്‍ അസ്വസ്ത്തയായതും
അവനെ തിരക്കി വഴിയരികില്‍
കാത്തിരുന്നതുമൊക്കെ എന്തിനായിരുന്നു
എന്ന് പിന്നീട് പ്രണയത്തിന്റെ വര്ത്തമാനക്കാലത്ത്
ഉത്തരം ലഭിച്ച ചോദ്യങ്ങളാണ് .
ഒന്നാം ക്ലാസ്സ്‌ ല്‍ നിന്ന് അഞ്ചാം ക്ലാസ്സുകാരായി മുതിര്‍ന്നപ്പോള്‍
ഞാനും അവനും വഴിപിരിഞ്ഞു.....
ബോര്‍ദിങ്ങിലെ ഒന്നിന് മുകളില്‍ ഒന്നായി അട്ടിയിട്ട കട്ടിലിലെ
ഏറ്റവും താഴത്തെ കട്ടിലില്‍
ഫാനിന്റെ കാറ്റ് ഏല്‍ക്കാതെ വീര്‍പ്പുമുട്ടിയ ദിനരാത്രങ്ങള്‍...........
കുറെ ദിവസങ്ങള്‍ അങ്ങനെ കൊഴിഞ്ഞു പോയി..........
ഇതിനിടയില്‍................
ഇഷ്ടം കൂടാന്‍ വന്നവരും ഇഷ്ടം തോന്നിയവരും നിരവധി...
ഓര്‍ത്ത്‌ വെച്ച മുഖങ്ങളില്‍
ഞാന്‍ ഇപ്പോഴും തിരയുന്ന ഒരുത്തരമുണ്ട്...എന്തായിരുന്നു അന്നവര്‍ക്ക് എന്നോട്?
പ്രണയമായിരുന്നോ...?
ആയിരിക്കാം...ചിലപ്പോള്‍ അല്ലായിരിക്കാം....

.......പിന്നീട്
എനിക്ക് വയസരിയിച്ച കാലം മുതല്‍...
എന്നോടൊപ്പം കൂടിയ പ്രണയങ്ങള്‍.....
സ്കൂളില്‍...ക്ലാസ്സില്‍...ട്യൂഷന്‍ സെന്ററില്‍...വഴിയരികില്‍...
അങ്ങനെ ഒരുപാടൊരുപാട് മുഖങ്ങള്‍.....
ആദ്യമായി പ്രണയം പറഞ്ഞവനെ ഒരിക്കലും മറക്കാനാവില്ലല്ലോ..
അതുകൊണ്ടാവാം പ്രണയത്തെ പറ്റി എപ്പോള്‍ പറഞ്ഞാലും...
മുന്‍ നിരയില്‍ അവനുണ്ടാകും....
സ്കൂളിലേക്കുള്ള നീണ്ട പാതയുടെ വശം ചേര്‍ന്ന് നടന്ന
സുന്ദരനായ ആണ്‍കുട്ടി....
ഒരു ദിവസം....ഒരു പുഞ്ചിരി .....
കുറെ ദിവസം കഴിഞ്ഞു ഇഷ്ടമാണെന്ന് ഒരുവാക്ക്....
സ്കൂളിലേക്ക്‌ പോകുമ്പോളും...തിരികെ വീട്ടിലേക്കു നടക്കുമ്പോഴും പ്രണയപൂര്‍വ്വം ഒരു നോട്ടം...
അതിലപ്പുറം എനിക്ക് അവനെ കുറിച്ചോ
അവനു എന്നെ ക്‌ിച്ചോ അറിയില്ലായിരുന്നു..
പ്രണയകാലത്തെ ഒരു പുതു വത്സരദിനത്തില്‍
അവന്‍ എനിക്കൊരു ആശംസ കാര്‍ഡ്‌ തന്നതോര്‍ക്കുന്നു....
ഇളം നീല നിറമുള്ള കാര്‍ഡ്‌ ല്‍ നിറയെ റോസാപൂക്കള്‍ ഉണ്ടായിരുന്നു....
എട്ടാം ക്ലാസ്സുകാരിയുടെ കൌതുക കണ്ണിലൂടെ
ആദ്യം കിട്ടിയ പ്രണയോപഹാരം
ആരും കാണാതെ ഒളിച്ചു വെച്ച് ഞാന്‍ മതിവരുവോളം
ആസ്വദിച്ചു....
വീട്ടുകാരറിയാതെ ബാഗിനുള്ളില്‍ സൂക്ഷിച്ചു പോന്ന
'അവന്റെ മനസ്' ഞാന്‍ സ്കൂളില്‍ കൊണ്ട് പോയി
കൂട്ടുകാരെ കാണിച്ചു.....
പ്രണയത്തിന്റെ മയില്‍‌പീലി തുണ്ടുകള്‍
ഏതൊരു കാമുഖിയേയുമ് പോലെ ഞാന്‍
ആകാശം കാണാതെ പുസ്തകത്താളില്‍ ഒളിച്ചു വെച്ച്..
എന്‍റെ മനസ്സില്‍ ഒരായിരം മയില്‍ പീലികള്‍ പെറ്റു പെരുകി....

(ബോറടിച്ചു കാണും ..ഇനിയിത്തിരി
വിശ്രമിച്ചിട്ട് യാത്ര തുടരാം...വിരോധമില്ലല്ലോ
.... )