Wednesday, January 4, 2012

ഇനി എന്ത് ചെയ്യണം ഞങ്ങള്‍..?






മോര്‍ച്ചറി യുടെ 
തണുത്ത തറയില്‍ 
അവകാശികള്‍ എത്താത്ത 
രണ്ടു പെണ്‍ ശരീരങ്ങള്‍.
മരണത്തിന്റെ തണുത്ത ഭാഷയില്‍ 
അവര്‍ സംസാരിച്ചു തുടങ്ങി
നമ്മുടെ അവകാശികള്‍ നാളെയെങ്കിലും 
വരുമായിരിക്കും അല്ലെ?
വരാതിരിക്കില്ല ജീവിചിരുന്നപോള്‍ 
സമയത്തെ തോല്‍പ്പിച്ച് അവര്‍ക്ക് വേണ്ടിയല്ലേ ഞാന്‍ ഓടിയത്.
ഞാനും സെക്കന്റ്‌ സൂചിയെ തോല്പിക്കാനുള്ള 
തന്ത്രപാടിനിടയിലാ വാഹനമിടിച് ചോരവാര്‍ന്നു
മരണത്തിന്റെ തണുപ് അറിഞ്ഞത്.
ഇപോള്‍ സമയം എത്രയായി കാണും.?
നമ്മള്‍ മരിച്ചവരല്ലേ..നമുക്കെന്തു സമയം?
ശരിയാ മരിക്കുന്നതോടെ 
സമയം കൈത്തണ്ടയില്‍ മരവിക്കുന്നു.
എനിക്ക് പേടിയാകുന്നു?
എന്തിനു ?
നമ്മള്‍ മരിച്ചവരല്ലേ നമുക്ക് ആരെയും പേടിക്കേണ്ടതില്ല,
നമ്മളെ ആണ് എല്ലാവരും പേടിക്കുക.
പക്ഷെ ശവം തീനി ഉറുമ്പുകളെ പേടിക്കണം.
മരണം അറിഞ്ഞാല്‍ അവ കൂട്ടത്തോടെ പറന്നെത്തും
മാസം കടിച്ചു കീറി ഭക്ഷിക്കാന്‍.
പിന്നെ എല്ല് പോലും ബാകിയാവില്ല.
ശോ പതുക്കെ ,ആരുടെയോ കാല്‍പെരുമാറ്റം...
ശവംതീനി ഉറുമ്പുകള്‍ ആകുമോ?
അവര്‍ അകത്തേക്ക് വരുന്നു.
ഈശ്വരാ ....
നിന്നെ ആരെങ്കിലും സ്പര്ശിക്കുന്നുണ്ടോ?
അതെ ആരോ സ്പര്‍ശിക്കുന്നത് പോലെ.
ശവം തീനി ഉറുമ്പുകള്‍ അല്ല,പിന്നെ ആരാണിവര്‍?
എന്താനിവര്‍ ചെയ്യുന്നത്..?
ഈശ്വരാ എന്‍റെ പൊക്കിള്‍ ചുഴിയില്‍ 
ആരോ അമര്‍ത്തി ചുംബിക്കുന്നു..
എന്‍റെ മാറിടത്തില്‍ .....അയ്യേ ഇവര്‍ എന്താണീ കാണിക്കുന്നത്.
ഞാന്‍ കണ്ണുകള്‍ ഇറുക്കി അടക്കട്ടെ.
തീര്‍ച്ചയായും ശവം തീനി ഉറുമ്പുകള്‍ അല്ല ഇവര്‍.
പക്ഷെ ശരിക്കും ശവം തീനി ഉറുമ്പുകളെ പോലെ......



ഉദരത്തില്‍ ജീവന്റെ തുടിപ്പ്...
കൈവെച്ചു നോക്കുമ്പോള്‍ 
ഒരു അനക്കം..
കുറെ കഴിയുമ്പോള്‍ എന്‍റെ വയറിന്റെ ഭിത്തിയില്‍ 
കുഞ്ഞിക്കാല് കൊണ്ടൊരു തോഴി..
ആശ്ചര്യത്തില്‍ അത് അതിന്റെ 
അച്ഛനെ കാണിക്കുമ്പോള്‍
ആ കണ്ണുകളില്‍ വിരിയുന്ന കൗതുകം.
ഒടുവില്‍ എന്‍റെ വയറില്‍ ഒരുമ്മ
ഞാനും കുഞ്ഞും പകുത്തെടുക്കുന്ന ആദ്യ സ്നേഹം.
പത്താം മാസം 
കരച്ചിലായി എത്തുന്ന 
അതിഥി .....
തൊണ്ട കീറി കരയുന്ന വാവയുടെ 
വായിലേക്ക് എന്‍റെ സ്തനധയത്തിലെ അമൃത മഴ.....
പാല്‍ പല്ല് മുളക്കുമ്പോള്‍ വാവയുടെ 
പല്‍കടിയില്‍  ഞെരിഞ്ഞു എന്‍റെ മുല കണ്ണുകള്‍.
എപോഴും കിടക്കിയില്‍ മൂത്രമൊഴിച്ചു 
എന്നെ ദേഷ്യം പിടിപ്പിക്കുന്ന വാവ.
എന്‍റെ മോതിര വിരലിന്റെ നുള്ള് വേദനയില്‍ 
ചെവിക്കുട ചുവപ്പിച്ചു  കരച്ചില്‍.
വാരി എടുത്തു ഉമ്മ കൊടുത്ത് 
മാറോട്‌ ചേര്‍ത്തു വീണ്ടും ഉമ്മകള്‍ ..........
ഞാന്‍ ഈ    സ്വപ്നം  വില്‍ക്കുകയാണ് 
കുറെ നാളായി ഞാന്‍ താലോലിച്ച  സുന്ദര സ്വപ്നം

Tuesday, January 3, 2012

കാമുകി 
കഥയും കവിതയും 
എഴുതുന്ന ആളാണെന്നു പറഞ്ഞപ്പോള്‍ 
കൂട്ടുകാരൊക്കെ കളിയാക്കി.
ഒരു വട്ട കണ്ണടയും വെച്ചു 
മുടി നിറയെ കാചെണ്ണയും തൂവി 
വല്ലപ്പോഴും സംസാരിക്കുന്ന 
എപോഴും ഏതെങ്കിലും വല്യ 
പുസ്തകത്തില്‍ 
തലയും കുനിച്ചിരിക്കുന്ന ഇന്ദു 
എനികൊട്ടും ചെരില്ലെന്നായി 
അവരില്‍ മിക്കവരും.
ചിലപോഴൊക്കെ എനിക്കും 
അങ്ങനെ തോന്നിയിട്ടുണ്ട്‌ .
എന്‍റെ അടിപൊളി ലൂക്കിന്  
ചേരാത്ത പെണ്‍കുട്ടി 
എന്തൊക്കെ പറഞ്ഞാലും
അന്നവള്‍ രസതന്ത്ര പുസ്തകത്തിനു 
അകത്തു ഒളിച്ചു വെച്ചു തന്ന 
കവിതകള്‍ പകര്‍ത്തി എഴുതി 
വലിയ കവി ചമാഞ്ഞാണ്
ഞാന്‍ സ്മിതയെ കറക്കി എടുത്തത്.